'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്
കൊല്ലം എസ്.എൻ. സ്കൂളില്‍ വെച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5. 20വരെ പരീക്ഷ നടത്തുക. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ നീറ്റ് പരീക്ഷക്കെത്തിയ മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിച്ച സംഭവത്തില്‍ കോളേജ് അധികൃതര്‍ മാപ്പ് പറഞ്ഞു. മാതോശ്രീ ശാന്താബായ് ഗോട്ടെ കോളജിൽ പരീക്ഷക്കെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളുടെ ഹിജാബാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് കോളേജ് അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായത്.
അതേസമയം, നീറ്റ് പരീക്ഷയ്ക്ക് മുൻപ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികൾകൂടി പരാതി നൽകി. പരീക്ഷ നടന്ന കോളേജിന്റെ ഗേറ്റിനടുത്തുവെച്ചാണ് പരിശോധന നടത്തിയതെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്